മരിയൻ പ്രാർത്ഥനകൾ

മരിയൻ പ്രാർത്ഥനകൾ* 
*ജന്മപാപമില്ലാതെ ഉത്ഭവിച്ച ശുദ്ധമറിയമെ ,* പാപികളുടെ സങ്കേതമേ ഞങ്ങളിതാ അങ്ങേ സങ്കേതത്തിൽ അഭയത്തിനായി ഓടിയണയുന്നു പാപികളായ ഞങ്ങളുടേമേൽ അലിവായിരുന്ന് അങ്ങേ തിരുക്കുമാരനോട് ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമ്മേൻ.
*നാരകീയ സർപ്പത്തിന്റെ തലയെ തകർത്ത* പരിശുദ്ധ ദൈവമാതാവേ ഞങ്ങളുടെയും ഞങ്ങളുടെ കുടുംബങ്ങളുടെയും കൂട്ടായ്മകളുടെയും തിരുസഭയുടെയും സൃഷ്ടപ്രപഞ്ചത്തിന്റെയും നാശത്തെ ആഗ്രഹിക്കുന്ന പിശാചിന്റെ എല്ലാ കുടിലതന്ത്രങ്ങളെയും അമ്മയുടെ കാൽക്കീഴിൽ കൊണ്ടുവന്ന് തകർത്തു കളയണമേ. ആമ്മേൻ.
*കർത്താവായ യേശുക്രിസ്തുവേ ,* പിതാവിന്റെ പുത്രാ,അങ്ങയുടെ അരൂപിയെ ഇപ്പോൾ ഭൂമിയിലേക്ക് അയക്കണമേ. എല്ലാ ജനപദങ്ങളുടെയും ഹൃദയങ്ങളിൽ പരിശുദ്ധാത്മാവ് വസിക്കട്ടെ. അതുവഴി ധാർമിക അധപതനം, ദുരന്തങ്ങൾ ,യുദ്ധം,  എന്നിവയിൽ നിന്നും അവർ സംരക്ഷിക്കപ്പെടട്ടെ. സർവജനപദങ്ങളുടെയും നാഥയായ പരിശുദ്ധ കന്യകമറിയം  ഇപ്പോൾ ഞങ്ങളുടെ അഭിഭാഷകയായിരിക്കട്ടെ  ആമ്മേൻ.
*പരിശുദ്ധാത്മാവേ* എഴുന്നുള്ളി വരണമേ, അങ്ങേ വത്സലമണവാട്ടിയായ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ, മദ്ധ്യസ്ഥതയാൽ ഞങ്ങളിൽ വന്ന് വസിക്കണമേ.
*പ്രതിഷ്ഠാ നവീകരണ സുകൃതജപം* ( ഹൃദ്ദിസ്ഥമാക്കിക്കൊണ്ട് എല്ലായ്പ്പോഴും ചൊല്ലേണ്ടത് )
അമ്മേ മാതാവേ, *ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അമ്മയുടേതാണ്.* ഈശോയെ *ഞാൻ മുഴുവനും എനിക്കുള്ളതെല്ലാം അങ്ങയുടേതാണ്.* 
കരുണയുടെ സുകൃതജപം*   
ഈശോയുടെ *തിരുവിലാവിൽനിന്നും ഞങ്ങൾക്ക്കാരുണ്യശ്രോതസ്സായി ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ* ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ( 3 പ്രാവശ്യം ) 
 * മനസ്താപ പ്രകരണം* 
 *എന്റെ ദൈവമേ* / ഏറ്റം നല്ലവനും/ *എല്ലാറ്റിനും ഉപരിയായി സ്നേഹിക്കപ്പെടുവാൻ യോഗ്യനുമായ/* അങ്ങേയ്ക്കെതിരായി പാപം ചെയ്തുപോയതിനാൽ/ *പൂർണ്ണഹൃദയത്തോടെ ഞാൻ മനസ്തപിക്കുകയും പാപങ്ങളെ വെറുക്കുകയും* ചെയ്യുന്നു/ അങ്ങയെ ഞാൻ സ്നേഹിക്കുന്നു/ *എന്റെ പാപങ്ങളാൽ/ എന്റെ ആത്മാവിനെ അശുദ്ധമാക്കിയതിനാലും* / സ്വർഗ്ഗത്തെ നഷ്ടപ്പെടുത്തി *നരകത്തിന് അർഹനായി (അർഹയായി) ത്തീർന്നതിനാലും/ ഞാൻ ഖേദിക്കുന്നു/* അങ്ങയുടെ പ്രസാദവരസഹായത്താൽ പാപസാഹചര്യങ്ങളെ ഉപേക്ഷിക്കുമെന്നും/ *മേലിൽ പാപം ചെയ്യുകയില്ലെന്നും ഞാൻ ദൃഢമായി പ്രതിജ്ഞ ചെയ്യുന്നു.* ഏതെങ്കിലുമൊരു
പാപം ചെയ്യുക എന്നതിനേക്കാൾ
മരിക്കാനും ഞാൻ
സന്നദ്ധനാ(യാ)യിരിക്കുന്നു.
* ക്രിസ്താനുകരണ ജപം* 
( 11 -ാം ക്ളെമന്റ് മാർപാപ്പ രചിച്ചതും സ്വർഗ്ഗത്തിന് ഏറ്റം പ്രീതികരവുമായ പ്രാർത്ഥന )
 *കർത്താവേ* , ഞാൻ വിശ്വസിക്കുന്നു ; എന്റെ വിശ്വാസം . വർദ്ധിപ്പിക്കണമേ . ഞാൻ ശരണപ്പെടുന്നു ; ദൃഢതരമായി ഞാൻ ശരണപ്പെടട്ടെ . ഞാൻ അങ്ങയെ സ്നേഹിക്കുന്നു ; കൂടുതൽ തീക്ഷ്ണതയോടെ ഞാൻ അങ്ങയെ സ്നേഹിക്കട്ടെ . ഞാൻ അനുതപിക്കുന്നു ; കൂടുതലായി ഞാൻ അനു തപിക്കട്ടെ . എന്റെ സൃഷ്ടാവായി അങ്ങയെ ഞാൻ ആരാധിക്കുന്നു ; എന്റെ അന്ത്യമായി ഞാൻ അങ്ങയെ കാത്തിരിക്കുന്നു ; നിത്യോപകാരിയായി അങ്ങയെ ഞാൻ സ്തുതിക്കുന്നു . എന്റെ പരമരക്ഷകനായി അങ്ങയെ ഞാൻ വിളിച്ചപേക്ഷിക്കുന്നു . അങ്ങയുടെ വിജ്ഞാനത്തിൽ എന്നെ നയിക്കണമേ . അങ്ങയുടെ നീതി എന്നെ നിയന്ത്രിക്കട്ടെ ; അങ്ങയുടെ കാരുണ്യം എന്നെ സുഖപ്പെടുത്തട്ടെ ; അങ്ങയുടെ ശക്തി എന്നെ രക്ഷിക്കട്ടെ . അങ്ങയെപ്പററി വിചാരിക്കുന്നതിന് എന്റെ ചിന്തകളേയും അങ്ങയെപ്പററി സംസാരിക്കുന്നതിന് എന്റെ വാക്കുകളേയും അങ്ങയുടെ പരിശുദ്ധ ഇഷ്ടം പോലെയാകുന്നതിന് എന്റെ പ്രവൃത്തികളേയും അങ്ങയുടെ കൂടുതൽ മഹത്വത്തിന് എന്റെ സഹനങ്ങളേയും ഞാൻ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു . അങ്ങ് ആഗ്രഹിക്കുന്നതുതന്നെ , അങ്ങ് ആഗ്രഹിക്കു ന്നതുപോലെ , അങ്ങ് ആഗ്രഹിക്കുന്നതുവരെ ഞാനാഗ്രഹിക്കുന്നു . എന്റെ ബുദ്ധിയെ പ്രകാശിപ്പിക്കാനും എന്റെ മനസ്സിനെ ശക്തിപ്പെടുത്താനും എന്റെ ശരീരത്തെ പവിത്രീകരിക്കാനും എന്റെ ആത്മാവിനെ വിശുദ്ധീകരിക്കാനും ഞാൻ അങ്ങയോട് അപേക്ഷിക്കുന്നു .
കഴിഞ്ഞ കാലത്തെ പാപങ്ങളോർത്തു ഞാൻ കരയട്ടെ ; ഭാവി പ്രലോഭനങ്ങൾ തള്ളിക്കളയട്ടെ ; എന്റെ തിന്മയിലേയ്ക്കുള്ള ചാച്ചിലുകളെ ഞാൻ തിരുത്തട്ടെ ; പരിശുദ്ധമായ പുണ്യങ്ങൾ അഭ്യസിക്കട്ടെ . എന്റെ ദൈവമേ , അങ്ങയോടുള്ള സ്നേഹം എനിക്കു തരിക ; എന്നെ വെറുക്കാനും അയൽക്കാരെപ്രതി തീക്ഷ് ണത പ്രദർശിപ്പിക്കാനും ലോകത്തെ നിന്ദിക്കാനും എനിക്കു കൃപചെയ്യണമേ . ഞാൻ സഭാ തലവന്മാരെ അനുസരിക്കാനും കീഴുള്ള വരെ സഹായിക്കാനും എന്റെ സ്നേഹിതന്മാരോട് വിശ്വസ്തത കാണിക്കാനും എന്റെ ശത്രുക്കളോടു ക്ഷമിക്കാനും ഇടവരട്ടെ . ആഹ്ലാദ തൃഷ്ണയെ പ്രായശ്ചിത്തം കൊണ്ടും അത്യാഗ്രഹത്തെ ഔദാര്യം കൊണ്ടും കോപത്തെ ശാന്തതകൊണ്ടും മന്ദതയെ തീക്ഷ്ണത കൊണ്ടും ഞാൻ കീഴ്പ്പെടുത്തട്ടെ . എന്റെ ആസുത്രണങ്ങളിൽ വിവേകവും ആപത്തുകളിൽ സ്ഥിരതയും അനർത്ഥങ്ങളിൽ ക്ഷമയും ഐശ്വര്യങ്ങളിൽ വിനയവും എനിക്കു തരിക . കർത്താവേ , പ്രാർത്ഥനയിൽ ശ്രദ്ധയും ഭക്ഷണത്തിൽ മിതത്വവും കൃത്യനിർവ്വഹണത്തിൽ ഉത്സാഹവും പ്രതിജ്ഞകളിൽ ദാർഢ്യവും എനിക്കു നൽകുക . എന്റെ പ്രകൃതിയെ നിയന്ത്രിക്കുന്നതിലും വരപ്രസാദം നേടാൻ വേണ്ടി യത്നിക്കുന്നതിലും ദൈവകല്പനകൾ അനുസരിക്കുന്നതിലും നിത്യരക്ഷയ്ക്കുവേണ്ടി കഷ്ടപ്പെടുന്നതിലും ഞാൻ ജാഗ്രത പ്രകാശിപ്പിക്കുമാറാകട്ടെ . കർത്താവേ , ഈ ലോകത്തിന്റെ നിസ്സാരത്വവും ദിവ്യവരങ്ങളുടെ മഹത്വവും സമയത്തിന്റെ ഹ്രസ്വതയും നിത്യത്വത്തിന്റെ ദൈർഘ്യവും എന്നെ പഠിപ്പിക്കണമേ . ഞാൻ എന്നും മരണത്തിന് ഒരുങ്ങിയിരിക്കുവാനും വിധിയെ ഭയപ്പെടാനും നരകത്തെ ഒഴിഞ്ഞുമാറാനും സ്വർഗ്ഗത്തിന് അർഹമായിത്തീരാനും എനിക്ക് കൃപചെയ്യണമേ . *ആമ്മേൻ .* 
*പരിശുദ്ധ മറിയത്തിന്റെ അമലോത്ഭവഹൃദയത്തിനുള്ള പ്രതിഷ്ഠാജപം.* ( അനുദിനപ്രതിഷ്ഠാ നവീകരണജപം )
ദൈവമാതാവും അമലോൽഭവയുമായ *പരിശുദ്ധകന്യകാമറിയമേ,* ദൈവത്തിന്റെയും സകലസ്വർഗ്ഗവാസികളുടെയുംസാന്നിധ്യത്തിൽ ഞാൻ അങ്ങയെ എൻറെ മാതാവുംരാജ്ഞിയുമായിപ്രഖ്യാപിക്കുന്നു.പിശാചിനെയും അവൻറെ എല്ലാപ്രവൃർത്തികളെയുംആഘോഷങ്ങളെയുംപരിത്യജിച്ചു കൊണ്ട് അങ്ങേ വിമലഹൃദയത്തിന് ഞാൻഎന്നെത്തന്നെപ്രതിഷ്ഠിക്കുന്നു. എൻറെ ആത്മാവിനെയും ശരീരത്തെയും ബുദ്ധിയെയും മനസ്സിനെയും ഹൃദയത്തെയും അവയുടെ എല്ലാ കഴിവുകളോടും കൂടെ ഞാൻ അങ്ങേ തിരുമുമ്പിൽ സമർപ്പിക്കുന്നു എൻറെ എല്ലാ സൽപ്രവൃത്തികളും പരിഹാരപ്രവൃത്തികളും അവയുടെ യോഗ്യതകളും ലോകമെങ്ങും അർപ്പിക്കപ്പെടുന്ന ദിവ്യബലിയുടെ യോഗ്യതകളോട് ചേർത്ത് അങ്ങേ തൃപ്പാദത്തിങ്കൽ ഞാൻകാഴ്ചവയ്ക്കുന്നു.കാലത്തിലും നിത്യതയിലും ദൈവമഹത്വത്തിനുംആത്മാക്കളുടെ രക്ഷയ്ക്കുമായി അങ്ങേ ഹിതാനുസരണംഅവവിനിയോഗിച്ചു കൊള്ളണമേ.   
                      *ആമ്മേൻ.*
പരിശുദ്ധമറിയത്തിന്റെ *വിമലഹൃദയമേ* , 
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമെ.
വിശുദ്ധ യൗസേപ്പിൻ്റെ *നിർമ്മല ഹൃദയമേ*,
 ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.
യേശുവിന്റെ *തിരുഹൃദയമേ,* 
ഞങ്ങളുടെമേൽ കരുണയുണ്ടാകണമെ. 
യേശുവിൻറെ *അമൂല്യരക്തമേ,* 
ഞങ്ങൾക്ക് സംരക്ഷണമേകണമേ.     
*വി.ജത്രൂദിൻ്റെ പ്രാർത്ഥന* 
*നിത്യപിതാവേ! അവിടുത്തെ* പ്രിയപുത്രനും ഞങ്ങളുടെ ഏകകര്‍ത്താവുമായ *യേശുക്രിസ്തുവിന്‍റെ തിരുരക്തം ഇന്ന് ലോകമെമ്പാടും അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളോട് ചേര്‍ത്ത്* ശുദ്ധീകരണ സ്ഥലത്തിലെ എല്ലാ ശുദ്ധാത്മാക്കള്‍ക്കു വേണ്ടിയും ലോകം മുഴുവനിലുമുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും തിരുസഭയിലുള്ള എല്ലാ പാപികള്‍ക്കു വേണ്ടിയും എന്‍റെ കുടുംബത്തിലും തലമുറകളിലുള്ളവര്‍ക്കു വേണ്ടിയും ഞാന്‍ കാഴ്ച വയ്ക്കുന്നു.
*1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.*
*വി.മിഖായേലിൻ്റെ ജപം* 
*മുഖ്യദൂതനായ വി.മിഖായേലേ, സ്വർഗ്ഗീയ സൈന്യങ്ങളുടെ പ്രതാപവാനായ പ്രഭോ* , ഉന്നത ശക്തികളോടും അധികാരങ്ങളോടും ഇരുളടഞ്ഞ ഈ ലോകത്തിലെ ഭരണകർത്താക്കളോടും ഉപരിതലത്തിലെ ദുരാത്മാക്കളോടുമുള്ള യുദ്ധത്തിൽ ഞങ്ങളെ സഹായിക്കണമേ. ദൈവം സ്വന്തം ഛായയിൽ സൃഷ്ടിക്കുകയും വലിയ വില കൊടുത്ത് വീണ്ടെടുക്കുകയും ചെയ്ത മനുഷ്യരെ പിശാചിന്റെ ക്രൂര ഭരണത്തിൽ നിന്നും രക്ഷിക്കുവാൻ വരണമേ. അങ്ങയെ ആണല്ലോ തിരുസ്സഭ, അവളുടെ പരിപാലകനും സംരക്ഷകനുമായി വണങ്ങുന്നത്. കർത്താവു രക്ഷിച്ച ആത്മാക്കളെ സ്വർഗ്ഗത്തിലേക്കു കൂട്ടിക്കൊണ്ടു പോകുവാൻ നിയുക്തനായിരിക്കുന്ന തും അങ്ങു തന്നെയാണല്ലോ.
ആകയാൽ ഞങ്ങളുടെ പാദങ്ങളുടെ കീഴിൽ പിശാചിനെ *അടിപ്പെടുത്തുവാൻ* സമാധാന ദാതാവായ ദൈവത്തോടു പ്രാർത്ഥിക്കണമേ. അവൻ ഒരിക്കലും മനുഷ്യരെ കീഴ്പ്പെടുത്തുകയോ, തിരുസഭയെ ഉപദ്രവിക്കുകയോ ചെയ്യാതിരിക്കട്ടെ. കർത്താവിന്റെ കരുണ വേഗം ഞങ്ങളുടെമേൽ ഉണ്ടാകുന്നതിനായി ഞങ്ങളുടെ യാചനകൾ അത്യുന്നതന്റെ മുൻപിൽ സമർപ്പിക്കണമേ. ദുഷ്ടജന്തുവും പഴയ സർപ്പവുമായ സാത്താനെയും അവന്റെ കൂട്ടുകാരെയും പിടിച്ചുകെട്ടി പാതാളത്തിൽ തള്ളി താഴ്ത്തണമേ. അവൻ മേലിലൊരിക്കലും ഞങ്ങളെ വഴി തെറ്റിക്കാതിരിക്കട്ടെ.
 ആമ്മേൻ
          
‘ *ഈ ദിവസങ്ങളിലെല്ലാം* ജീവിതനവീകരണത്തിനായി ആഗ്രഹിക്കുകയും *പരിശുദ്ധ അമ്മയിൽ ആശ്രയിച്ചു കൊണ്ട്* ദൈവത്തിന്റെ ഇഷ്ടത്തിനനുസൃതമായി നമ്മുടെ *ജീവിതത്തെ ക്രമപ്പെടുത്തുവാൻ* ആത്മാർത്ഥമായി *പരിശ്രമിക്കുകയും* ചെയ്യുക. 
   *ആവേമരിയ..* 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!